മറഞ്ഞിരുന്ന് തെറിവിളിക്കുന്നവര്‍; കെട്ടകാലത്തിന്റെ സന്തതികള്‍

 


സോഷ്യല്‍ മീഡിയയില്‍, പ്രത്യേകിച്ച് ഫെയ്‌സ്ബുക്കില്‍ ഒരു കാര്യം നല്ലതോ ചീത്തയോ എഴുതാന്‍ സാധിക്കാത്ത കാലം. പണ്ടു കാര്‍ന്നവന്മാര്‍ കെട്ടകാലം വരുന്നുവെന്ന് ആശങ്കപ്പെടാറുണ്ടായിരുന്നു. അത് ഈ കാലത്തെക്കുറിച്ചാണോയെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല.

പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല. ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുന്നതിനെക്കുറിച്ചാണ്. തുടക്കത്തില്‍ സുഹൃത്തുക്കളുമായി വിവരങ്ങളും അഭിപ്രായങ്ങളും ഷെയര്‍ ചെയ്യുന്നതിനുള്ള ഒരു വേദിയായിട്ടാണ് എല്ലാവരും ഫെയ്‌സ് ബുക്കിനെ കണ്ടിരുന്നത്. അതുകൊണ്ട് തന്നെ എല്ലാവരും സുഹൃത്തുക്കളെ തങ്ങളുടെ അക്കൗണ്ടിലേക്ക് ഫ്രണ്ട്‌സ് ആയി ചേര്‍ക്കുകയും ചെയ്തു. അങ്ങനെ ചിരിച്ചും കലഹിച്ചും മുന്നോട്ടു പോകുമ്പോഴാണ് ട്രെയിനുകളിലെ ടോയ്‌ലറ്റിലെ സാഹിത്യകാരന്മാര്‍ കൂട്ടത്തോടെ ഫെയ്‌സ് ബുക്കിലേക്കെത്തിയത്. അതോടെ എല്ലാം കൈവിട്ടു പോയി. ചീത്തവിളികളും ഗോഗ്വാവിളികളും മുഴങ്ങിത്തുടങ്ങി. തങ്ങള്‍ വിശ്വസിക്കുന്നതുമാത്രമാണ് ശരിയെന്നു ചിന്തിക്കുന്ന കുറെ രാഷ്ട്രീയ, മത അന്ധത ബാധിച്ചവര്‍കൂടി ഇവിടേക്കെത്തിയതോടെ എല്ലാം പൂര്‍ണമായി. ആരോഗ്യകരമായ വിമര്‍ശനം എന്നതു മറന്ന് എതിരഭിപ്രായം പറയുന്നവനെ തെറിവിളിച്ച് നിശബ്ദരാക്കാനുള്ള ശ്രമമായി. അതോടുകൂടി ആരോഗ്യകരമായ ചര്‍ച്ചകളോ തുറന്ന അഭിപ്രായം പറച്ചിലുകളോ ഇല്ലാതായി. തങ്ങളിടുന്ന പോസ്റ്റുകള്‍ക്കുതാഴെ മാന്യതയ്ക്കു നിരക്കാത്ത സംസാരവും കേട്ടാലറയ്ക്കുന്ന അശ്ലീലവും നിറയുന്നത് കാണാന്‍ ആരാണ് ഇഷ്ടപ്പെടുന്നത്.

വന്നുവന്ന് ഇപ്പോള്‍ പ്രത്യേകിച്ച് ഒരു കാരണവും വേണ്ട തെറിവിളിക്ക്, എന്ന അവസ്ഥവന്നിരിക്കുകയാണ്. ഒരു കാര്യവുമില്ലാതെ തെറിവിളിയാണ്. ആരാ, എന്താ എന്നുപോലും നോക്കുന്നില്ല. കേട്ടാല്‍ അറയ്ക്കുന്ന അശ്ലീലവും. പലതും ഫെയ്ക്ക് അക്കൗണ്ടുകളായിരിക്കും. മുഖം മറച്ചുവെച്ച്, ആരും കാണുന്നില്ലെന്ന് ഉറപ്പായാല്‍ തെറിവിളിക്കാനും കൂവാനും മലയാളി പണ്ടേ മിടുക്കനാണ്. പണ്ട് തിയേറ്ററില്‍ കറന്റു പോകുമ്പോള്‍ ഉയരുന്ന കൂവലുകള്‍ ഓര്‍ക്കുക. വീണ്ടും കറന്റുവരുന്ന ആ നിമിഷം എല്ലാവരും മാന്യന്മാരായി.

(തുടര്‍ന്നു വായിക്കുന്നതിനായി ലിങ്കില്‍ ക്ലിക്കില്‍ ചെയ്യുക)

https://lokamalayalee.com/social-media-moments/abusing-from-the-shadows/


Comments

Popular posts from this blog

വേങ്ങത്താനം വെള്ളച്ചാട്ടം: പാറക്കെട്ടുകളിലെ വിസ്മയകാഴ്ച

കെഎസ്ആര്‍ടിസിയെക്കുറിച്ചാണ്…പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം…എന്നാലും…

മരണത്തിന്റെ വാതില്‍ സ്വയം തുറക്കരുത്...